സൗദി അറേബ്യ: ഹജ്ജ് തീർത്ഥാടനത്തിനായി ഇതുവരെ 1.5 ദശലക്ഷത്തിലധികം പേർ രാജ്യത്തേക്ക് പ്രവേശിച്ചു

Saudi Arabia

ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്നതിനായി ഇതുവരെ ഏതാണ്ട് 1.5 ദശലക്ഷത്തിലധികം പേർ രാജ്യത്തേക്ക് പ്രവേശിച്ചതായി സൗദി ജനറൽ ഡയറക്റ്ററേറ്റ് ഓഫ് പാസ്സ്പോർട്സ് അറിയിച്ചു. 2024 ജൂൺ 11-ന് രാത്രിയാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്.

ഇതുവരെ 1,547,295 തീർത്ഥാടകരാണ് സൗദി അറേബ്യയുടെ കര, കടൽ, വ്യോമ അതിർത്തികളിലൂടെ ഇത്തവണത്തെ ഹജ്ജിനായി വിദേശരാജ്യങ്ങളിൽ നിന്നെത്തിയിരിക്കുന്നത്. 2024 ജൂൺ 10 വരെയുള്ള കണക്കുകൾ പ്രകാരമാണിത്.

ഇതിൽ 1,483,312 പേർ വിമാനത്താവളങ്ങളിലൂടെയാണ് സൗദി അറേബ്യയിലേക്ക് പ്രവേശിച്ചിരിക്കുന്നത്. 59,273 ഹജ്ജ് തീർത്ഥാടകർ ഇതുവരെ കര അതിർത്തികളിലൂടെ സൗദി അറേബ്യയിലേക്ക് പ്രവേശിച്ചിട്ടുണ്ട്.