എമിറേറ്റിലെ പൊതുഇടങ്ങളിലും മറ്റും അലക്ഷ്യമായി മാലിന്യങ്ങളും, ചപ്പുചവറുകളും വലിച്ചെറിയുന്നവർക്ക് അബുദാബി മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട് വകുപ്പ് (DMT) മുന്നറിയിപ്പ് നൽകി. ഇത്തരം പ്രവർത്തനങ്ങളിലേർപ്പെടുന്നവർക്ക് പിഴ ചുമത്തുമെന്ന് DMT വ്യക്തമാക്കിയിട്ടുണ്ട്.
.
— دائرة البلديات والنقل (@AbuDhabiDMT) February 18, 2025
وضعت دائرة البلديات والنقل لوائح ضمن سعيها لتنظيم المدينة وتعزيز جودة الحياة فيها، فلنلتزم بها من أجل مستقبل أفضل للجميع. pic.twitter.com/ExwQFA7Oko
അബുദാബിയിലെ പൊതുഇടങ്ങളുടെ സൗന്ദര്യം, പ്രസന്നത, ആരോഗ്യസുരക്ഷ എന്നിവ നിലനിർത്തുന്നത് ലക്ഷ്യമിട്ടാണ് ഇത്തരം ഒരു മുന്നറിയിപ്പ്.
ഇതുമായി ബന്ധപ്പെട്ട ‘2012/ 2’ എന്ന നിയമം അടിസ്ഥാനമാക്കിയുള്ള 2024-ലെ 220-ആം നമ്പർ ഔദ്യോഗിക തീരുമാന പ്രകാരം അബുദാബിയിൽ പൊതുഇടങ്ങളിലും മറ്റും അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്നവർക്ക് നാലായിരം ദിർഹം വരെ പിഴ ചുമത്തപ്പെടാവുന്നതാണ്.
മാലിന്യം വലിച്ചെറിയുന്നതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന രീതിയിലാണ് പിഴ ചുമത്തുന്നത്:
- സിഗരറ്റ് കുറ്റികൾ അവ നിക്ഷേപിക്കുന്നതിനുള്ള ചവറ്റുകുട്ടകളിലല്ലാതെ അലക്ഷ്യമായി വലിച്ചെറിയുന്നവർക്ക് 500 ദിർഹം പിഴ ചുമത്തും. ഈ പ്രവർത്തി ആവർത്തിക്കുന്നവർക്ക് ആദ്യ തവണ 1000 ദിർഹവും, തുടർന്ന് ഓരോ തവണയും 2000 ദിർഹം വീതവും പിഴ ചുമത്തുന്നതാണ്.
- ഭക്ഷണപാനീയങ്ങളുടെ പൊതികൾ ഉൾപ്പടെയുള്ള സ്വകാര്യ മാലിന്യങ്ങൾ അവ നിക്ഷേപിക്കുന്നതിനുള്ള ചവറ്റുകുട്ടകളിലല്ലാതെ അലക്ഷ്യമായി വലിച്ചെറിയുന്നവർക്ക് 500 ദിർഹം പിഴ ചുമത്തും. ഈ പ്രവർത്തി ആവർത്തിക്കുന്നവർക്ക് ആദ്യ തവണ 1000 ദിർഹവും, തുടർന്ന് ഓരോ തവണയും 2000 ദിർഹം വീതവും പിഴ ചുമത്തുന്നതാണ്.
- ചപ്പുചവറുകളും, മാലിന്യങ്ങളും അടങ്ങിയ ബാഗുകളും മറ്റും അവ നിക്ഷേപിക്കുന്നതിനുള്ള മേഖലകളിലല്ലാതെ അലക്ഷ്യമായി വലിച്ചെറിയുന്നവർക്ക് 1000 ദിർഹം പിഴ ചുമത്തും. ഈ പ്രവർത്തി ആവർത്തിക്കുന്നവർക്ക് ആദ്യ തവണ 2000 ദിർഹവും, തുടർന്ന് ഓരോ തവണയും 4000 ദിർഹം വീതവും പിഴ ചുമത്തുന്നതാണ്.