അൽ തുമാമ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് എ മത്സരത്തിൽ സെനഗൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ആതിഥേയരായ ഖത്തറിനെ പരാജയപ്പെടുത്തി.
മത്സരത്തിന്റെ നാല്പത്തൊന്നാം മിനിറ്റിൽ ബൗലായെ ഡിയ നേടിയ ഗോളിലൂടെ സെനഗൽ ലീഡ് നേടി.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ഫമാരാ ദൈഡിയൂ നേടിയ ഗോളിൽ (48′) സെനഗൽ ലീഡ് ഉയർത്തി.
![](http://pravasidaily.com/wp-content/uploads/2022/11/qatar-wc-qatar-senegal-nov-24-2022.jpg)
തുടർന്ന് ശക്തമായ ആക്രമണം കാഴ്ച്ചവെച്ച ഖത്തർ എഴുപത്തെട്ടാം മിനിറ്റിൽ ഒരു ഗോൾ മടക്കി.
എഴുപത്തിനാലാം മിനിറ്റിൽ പകരക്കാരനായിറങ്ങിയ മുഹമ്മദ് മുൻതാരിയാണ് ലോകകപ്പ് ചരിത്രത്തിലെ ഖത്തറിന്റെ ആദ്യ ഗോൾ നേടിയത്.
![](http://pravasidaily.com/wp-content/uploads/2022/11/qatar-wc-qatar-senegal-nov-24-2022c.jpg)
എൺപത്തിനാലാം മിനിറ്റിൽ ബാംബാ ഡിയെങ്ങ് സെനഗലിന്റെ മൂന്നാം ഗോൾ സ്‌കോർ ചെയ്തു.