പുതിയ ഉംറ തീർത്ഥാടന സീസണിലേക്കുള്ള വിസകൾ അനുവദിക്കുന്നതിനുള്ള നടപടികൾ 2025 ജൂൺ 10 മുതൽ പുനരാരംഭിക്കുമെന്ന് സൗദി ഹജ്ജ് മന്ത്രാലയം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഹജ്ജ് തീർത്ഥാടനം അവസാനിച്ച സാഹചര്യത്തിലാണ് പുതിയ ഉംറ വിസകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ ജൂൺ 10 മുതൽ പുനരാരംഭിക്കുന്നത്. ഇതോടെ ഉംറയ്‌ക്കായി വിദേശത്ത് നിന്നുള്ള തീർത്ഥാടകർക്ക് സൗദി അറേബ്യയിലേക്ക് പ്രവേശിക്കാൻ അവസരം ലഭിക്കുന്നതാണ്.
ഉംറ അനുഷ്ഠിക്കാൻ ആഗ്രഹിക്കുന്ന വിദേശ തീർത്ഥാടകർക്ക് 2025 ജൂൺ 11 മുതൽ ഇത്തരത്തിൽ സൗദി അറേബ്യയിലേക്ക് പ്രവേശിക്കാമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.