ഹജ്ജ് സീസണിൽ സന്ദർശക വിസകളിലുള്ള വ്യക്തികൾക്ക് മക്കയിലേക്ക് യാത്രാ സേവനങ്ങൾ നൽകുന്നവർക്ക് കനത്ത പിഴ ചുമത്തുമെന്ന് സൗദി അധികൃതർ മുന്നറിയിപ്പ് നൽകി. 2026 ഏപ്രിൽ 22-നാണ് സൗദി ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
يعاقب بغرامة مالية تصل الى (100,000) ريال كل من يقوم بنقل حاملي تأشيرات الزيارة بأنواعها كافة بهدف إيصالهم الى مدينة مكة المكرمة والمشاعر المقدسة، وطلب مصادرة وسيلة النقل البري المستخدمة بحكم قضائي, بداية من اليوم (الأول) من شهر ذي القعدة حتى نهاية اليوم الـ(الرابع عشر) من شهر ذي… pic.twitter.com/CEgffR01R4
— وزارة الداخلية 🇸🇦 (@MOISaudiArabia) April 21, 2026
ഹജ്ജ് തീർത്ഥാടനം നടക്കുന്ന കാലയളവിൽ ഏതെങ്കിലും തരത്തിലുള്ള സന്ദർശക വിസകളിലുള്ളവർക്ക് മക്കയിലേക്ക് യാത്രാ സേവനങ്ങൾ നൽകുന്നവർക്ക് ഒരു ലക്ഷം റിയാൽ വരെ പിഴ ചുമത്തുമെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. 2026 ഏപ്രിൽ 19 മുതൽ മെയ് 31 വരെയുള്ള കാലയളവിലാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
പിഴയ്ക്ക് പുറമെ ഇത്തരം നിയമലംഘനങ്ങൾ നടത്തുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
Cover Image: Saudi Press Agency.

