ഉംറ തീർത്ഥാടനം: നിരോധിച്ചിട്ടുള്ള സാധനങ്ങളുടെ പട്ടിക സംബന്ധിച്ച് സൗദി അധികൃതർ അറിയിപ്പ് നൽകി

featured GCC News

വിദേശത്ത് നിന്ന് ഉംറ തീർത്ഥാടനത്തിനായി സൗദി അറേബ്യയിലേക്കെത്തുന്നവർക്ക് തങ്ങളുടെ കൈവശം സൂക്ഷിക്കാൻ അനുമതിയില്ലാത്തതായ വസ്തുക്കളുടെ പട്ടിക സംബന്ധിച്ച് അധികൃതർ അറിയിപ്പ് നൽകി. 2024 ഓഗസ്റ്റ് 3-നാണ് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം വിദേശത്ത് നിന്നെത്തുന്ന ഉംറ തീർത്ഥാടകർ താഴെ പറയുന്ന പട്ടികയിലുള്ള സാധനങ്ങൾ തങ്ങളുടെ കൈവശം സൂക്ഷിക്കുന്നതിന് സൗദി അധികൃതർ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്:

  • കരിമരുന്ന്.
  • വ്യാജ കറൻസി.
  • സൗദി അറേബ്യയിൽ നിയമപരമല്ലാത്ത മരുന്നുകൾ, മയക്കുമരുന്ന്.
  • മറ്റുള്ളവരുടെ സ്വകാര്യത മാനിക്കാത്ത രീതിയിൽ പ്രവർത്തിക്കുന്ന നിരീക്ഷണ ഉപകരണങ്ങൾ.
  • സ്പീഡ് റഡാർ ഡിറ്റക്ടറുകൾ.
  • ഇലക്ട്രിക്ക് ഷോക്കറുകൾ.
  • ഉപദ്രവകാരികളായ ലേസർ പേനകൾ.
  • സ്വകാര്യത ഹനിക്കുന്ന സീക്രട്ട് ക്യാമറകൾ.

ഇതിൽ വീഴ്ച വരുത്തുന്നവർക്ക് സൗദി നിയമങ്ങൾ അനുശാസിക്കുന്ന തരത്തിലുള്ള നടപടികൾ നേരിടേണ്ടി വരുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.