സൗദി അറേബ്യ: എൻജിനീയറിങ്ങ് തൊഴിലുകളിൽ 25 ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കുന്നു

featured GCC News

രാജ്യത്തെ സ്വകാര്യ മേഖലയിലെ എൻജിനീയറിങ്ങ് തൊഴിൽ പദവികളിൽ 25 ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കുന്നതിന് സൗദി അറേബ്യ തീരുമാനിച്ചു. 2024 ജനുവരി 21-നാണ് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സോഷ്യൽ ഡവലപ്മെന്റ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ തീരുമാനം 2024 ജൂലൈ 21 മുതൽ സൗദി അറേബ്യയിൽ പ്രാബല്യത്തിൽ വരുന്നതാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. സൗദി മിനിസ്ട്രി ഓഫ് മുനിസിപ്പൽ ആൻഡ് റൂറൽ അഫയേഴ്‌സ് ആൻഡ് ഹൌസിങ്ങുമായി ചേർന്നാണ് മന്ത്രാലയം ഈ തീരുമാനം നടപ്പിലാക്കുന്നത്.

സൗദി അറേബ്യയിൽ എൻജിനീയറിങ്ങ് തൊഴിൽ പദവികളിൽ ചുരുങ്ങിയത് അഞ്ച് ജീവനക്കാരെങ്കിലുമുള്ള സ്വകാര്യ സ്ഥാപനങ്ങൾക്ക് ഈ തീരുമാനം ബാധകമാണ്.