യു എ ഇ: കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവ ചെറുക്കുന്നതിനുള്ള നടപടികൾ ഊര്‍ജ്ജിതമാക്കുന്നു

UAE

കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവ നിയന്ത്രിക്കുന്നതിനും, സാമ്പത്തിക കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനുമുള്ള നടപടികൾ ഊർജ്ജിതമാക്കുമെന്ന് യു എ ഇ വ്യക്തമാക്കി. ഇതിനായുള്ള നിയന്ത്രണ ചട്ടക്കൂട് ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത യു എ ഇ ഊന്നിപ്പറഞ്ഞതായി എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

ആഗോള സാമ്പത്തിക വ്യവസ്ഥയുടെ സമഗ്രതയും സുരക്ഷിതത്വവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിനായി, കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവ തടയുന്നതിനായി അന്താരാഷ്ട്ര നിലവാരത്തിലും, ദേശീയ തന്ത്രത്തിലും ഊന്നിയുള്ള ശക്തമായ സ്ക്രീനിംഗ് സംവിധാനങ്ങളും പ്രക്രിയകളും ഉപയോഗിച്ച് കൊണ്ടുള്ള പ്രവർത്തനങ്ങളും, ഫലപ്രദമായ ഉപരോധങ്ങൾ നിലനിർത്താനും നടപ്പിലാക്കാനും ഉള്ള ശ്രമങ്ങളും യു എ ഇ തുടരുകയാണെന്ന് അധികാരികൾ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക അന്തരീക്ഷം സംരക്ഷിക്കുന്നതിനുള്ള ഫലപ്രദമായ നടപടികളും സജീവമായ നിയന്ത്രണ നടപടികളും യു എ ഇ സെൻട്രൽ ബാങ്ക്, സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റി, സാമ്പത്തിക മന്ത്രാലയം, നീതിന്യായ മന്ത്രാലയം, അബുദാബി ഗ്ലോബൽ മാർക്കറ്റ്, ദുബായ് ഫൈനാൻഷ്യൽ സർവീസസ് അതോറിറ്റി എന്നിവ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുമായി ചേർന്ന് യു എ ഇ നടപ്പിലാക്കിയിട്ടുണ്ട്.

ബിസിനസ്സ് ചെയ്യുന്നതിനുള്ള ഒരു പ്രധാന ആഗോള സാമ്പത്തിക കേന്ദ്രമായി മാറിയ ഒരു രാഷ്ട്രമെന്ന നിലയിൽ, സാമ്പത്തിക കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനും അന്താരാഷ്ട്ര ഉപരോധ പരിപാടികളുമായി ബന്ധപ്പെട്ട് ബിസിനസുകളെ അവരുടെ ബാധ്യതകളെക്കുറിച്ച് ഓർമ്മപ്പെടുത്തുന്നതിനും അന്താരാഷ്ട്ര സമൂഹവുമായി ചേർന്ന് പ്രവർത്തിക്കുന്നതിനുള്ള പ്രതിബദ്ധത യു എ ഇ ആവർത്തിച്ചു.

ഒരു ആഗോള വാണിജ്യ കേന്ദ്രമെന്ന നിലയിൽ, ലോകമെമ്പാടുമുള്ള ബിസിനസുകൾക്കും സംരംഭകർക്കുമായി യു എ ഇ തുറന്നിരിക്കുന്നുവെന്ന് കള്ളപ്പണം വെളുപ്പിക്കൽ തടയൽ, തീവ്രവാദ വിരുദ്ധ ധനസഹായം എന്നിവയ്‌ക്കായുള്ള യു എ ഇ എക്‌സിക്യൂട്ടീവ് ഓഫീസ് ഡയറക്ടർ ജനറൽ ഹമീദ് അൽ സാബി പറഞ്ഞു. സാമ്പത്തിക കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനുള്ള യു എ ഇയുടെ ചട്ടക്കൂട് തുടർച്ചയായി ശക്തിപ്പെടുത്തുകയാണ് രാജ്യത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

WAM