ഐക്യരാഷ്ട്രസഭയിൽ നടന്ന ഒരു പ്രത്യേക പരിപാടിയിൽ ഒമാനും ഇന്ത്യയും സംയുക്തമായി തങ്ങളുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള സമുദ്ര ബന്ധത്തെ ഉയർത്തിക്കാട്ടി. 2026 മെയ് 16-നാണ് ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
البعثتان الدائمتان لسلطنة عُمان وجمهورية الهند لدى الأمم المتحدة بنيويورك تنظّمان فعالية بعنوان "طرق التجارة القديمة: رحلة السفينة كاوندينيا"، استعرضت المسار البحري التاريخي للسفينة الشراعية الهندية بين #الهند و #سلطنة_عُمان.https://t.co/IocKBgHWh8#العُمانية pic.twitter.com/H4ZYim3yUb
— وكالة الأنباء العمانية (@OmanNewsAgency) May 16, 2026
ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭയിൽ വെച്ച് “പുരാതന വ്യാപാര പാതകൾ: കൗണ്ടിന്യയുടെ യാത്ര” എന്ന പേരിൽ നടന്ന ഒരു പ്രത്യേക പരിപാടിയിലാണ് ഒമാനും ഇന്ത്യയും തങ്ങളുടെ പുരാതന സമുദ്ര ബന്ധങ്ങൾ അവതരിപ്പിച്ചത്.
2025 ഡിസംബർ 29-ന് ഗുജറാത്തിലെ പോർബന്തർ തുറമുഖത്ത് നിന്ന് പുറപ്പെട്ട് 2026 ജനുവരി 14-ന് ഒമാനിൽ മത്രയിലെ സുൽത്താൻ ഖാബൂസ് തുറമുഖത്ത് എത്തിയ ഇന്ത്യൻ നാവികസേനയുടെ കപ്പലായ “കൗണ്ടിന്യ”യുടെ യാത്രയാണ് ഈ പരിപാടിയിൽ എടുത്ത് കാട്ടിയത്.

കൗണ്ടിന്യയുടെ യാത്ര, നൂറ്റാണ്ടുകളായി ഇന്ത്യൻ മഹാസമുദ്രത്തിന് കുറുകെ അഭിവൃദ്ധി പ്രാപിച്ച ഒമാനും ഇന്ത്യയും തമ്മിലുള്ള ആഴത്തിലുള്ള വേരുകളുള്ള സമുദ്ര ബന്ധത്തെ പുനരുജ്ജീവിപ്പിക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭയിലെ ഒമാൻ സുൽത്താനേറ്റിന്റെ സ്ഥിരം പ്രതിനിധി H.E. അംബാസഡർ ഒമർ ബിൻ സെയ്ദ് അൽ കാതിരി പറഞ്ഞു. ഒമാനിലേക്കുള്ള ഈ കപ്പലിന്റെ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന സൗഹൃദത്തിന്റെ ജീവിക്കുന്ന സാക്ഷ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഒമാനും ഇന്ത്യയും തമ്മിലുള്ള ചരിത്രപരമായ സമുദ്ര പങ്കാളിത്തത്തെ അദ്ദേഹം എടുത്ത് കാട്ടി. ലോകമെമ്പാടും വ്യാപാരം, സാംസ്കാരിക വിനിമയം, നാഗരിക ബന്ധം എന്നിവ സുഗമമാക്കുന്നതിൽ മസ്‌കറ്റ്, സൂർ, മുംബൈ തുടങ്ങിയ തുറമുഖങ്ങൾ വഹിച്ച പ്രധാന പങ്കിനെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു.
സമുദ്രവിഭവ ആസൂത്രണം, ജൈവവൈവിധ്യ സംരക്ഷണം, സുസ്ഥിര സമുദ്ര രീതികൾ എന്നിവയിലെ സംയുക്ത ശ്രമങ്ങൾക്ക് ഇരു രാജ്യങ്ങളും ചേർന്ന് സംയുക്തമായി നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം എടുത്ത് കാട്ടി. ഉത്തരവാദിത്തമുള്ള മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കുന്നതിലും, സമുദ്ര മലിനീകരണം ചെറുക്കുന്നതിലും, സംഭാഷണത്തിലൂടെയും വൈദഗ്ധ്യ കൈമാറ്റത്തിലൂടെയും ശാസ്ത്രീയ ഗവേഷണം മുന്നോട്ട് കൊണ്ടുപോകുന്നതിലും ഇരുരാജ്യങ്ങളും നേതൃത്വം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയെ ഒമാനുമായും മറ്റ് ഗൾഫ് രാജ്യങ്ങളുമായും ബന്ധിപ്പിക്കുന്ന ദീർഘകാല സമുദ്ര പാരമ്പര്യങ്ങളെ കൗണ്ടിന്യയുടെ യാത്ര പ്രതിഫലിപ്പിക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പ്രസ്താവിച്ചു. മേഖലയിലുടനീളം ചരിത്രപരവും സാംസ്കാരികവുമായ ബന്ധങ്ങൾ ഇത് സ്ഥാക്തിപ്പെടുത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ പരിപാടിയുടെ ഭാഗമായി ഒമാൻ നാഷണൽ മ്യൂസിയം ഒമാനും ഇന്ത്യയും തമ്മിലുള്ള ചരിത്രപരവും നാഗരികവുമായ ബന്ധങ്ങൾ യുഗങ്ങളിലൂടെ പ്രദർശിപ്പിക്കുന്ന ഒരു പ്രത്യേക വീഡിയോ പ്രദർശിപ്പിച്ചു. ഇരു രാജ്യങ്ങളും പങ്കിടുന്ന സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന് അടിവരയിടുന്നതായിരുന്നു ഈ പ്രദർശനം.
സമുദ്ര ശാസ്ത്രം, ജല പരിസ്ഥിതി പഠനം, ജല ആസൂത്രണം എന്നിവയിൽ ഇരു രാജ്യങ്ങളും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന സംയുക്ത പദ്ധതികളെക്കുറിച്ച് കോണ്ടിനെന്റൽ ഷെൽഫ് ആൻഡ് മാരിടൈം അഫയേഴ്‌സിനായുള്ള ഒമാന്റെ ഡെപ്യൂട്ടി സ്ഥിരം പ്രതിനിധി അംബാസഡർ ഡോ. അദ്‌നാൻ ബിൻ റാഷിദ് അൽ-അസ്രി സംസാരിച്ചു.

ഇന്ത്യൻ നാവികസേനയിൽ നിന്നുള്ള ഒരു പ്രതിനിധി സംഘവും “കൗണ്ടിന്യ” എന്ന കപ്പലിലെ ജീവനക്കാരും കപ്പലിന്റെ പുനഃസ്ഥാപന പ്രക്രിയയെയും യാത്രയ്ക്ക് മുമ്പ് നടത്തിയ വിപുലമായ പരിശീലനത്തെയും കുറിച്ചും ഈ പരിപാടിയിൽ വിശദീകരിച്ചു. ഒമാനിൽ അവർക്ക് ലഭിച്ച ഊഷ്മളമായ സ്വീകരണത്തിന് ഇവർ നന്ദി രേഖപ്പെടുത്തി.
Cover Image: Oman News Agency.

